Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Dead

Europe

ജർമനിയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ സ്ഫോടനവും തീപിടിത്തവും; ഒരാൾ മരിച്ചു

ബെർലിൻ: വടക്കൻ ജർമനിയിലെ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ സംസ്ഥാനത്തുള്ള ക്രോപ്പ് നഗരത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിലും തീപിടിത്തത്തിലും ഒരാൾ മരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 6.45 ഓടെ ബിർക്കൻവേഗിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്ഫോടനത്തെ തുടർന്ന് പുക ശ്വസിച്ച് നിരവധി താമസക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള ഒരു ഫ്ലാറ്റിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ഈ ഫ്ലാറ്റ് പൂർണമായും തകരുകയും തൊട്ടടുത്തുള്ള മറ്റ് വീടുകളുടെ ജനലുകളും വാതിലുകളും തകരുകയും ചെയ്തു.

വിവരമറിഞ്ഞ് വൻ പോലീസ്-ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. 20-ലധികം താമസക്കാരെ ഒഴിപ്പിച്ചു. തീ പടർന്നുപിടിച്ചതോടെ ഫ്ലാറ്റിലെ 20-ലധികം താമസക്കാരെ ഫയർഫോഴ്സ് അടിയന്തിരമായി ഒഴിപ്പിച്ചു.

ചിലരെ ക്രെയിൻ ഏണികൾ ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. തീ പൂർണ്ണമായും അണച്ച ശേഷമാണ് സ്ഫോടനം നടന്ന ഫ്ലാറ്റിനുള്ളിൽ നിന്നും ഒരാളുടെ മൃതദേഹം കണ്ടെടുത്തത്.

ഇത് അവിടെ താമസിച്ചിരുന്ന 77 വയസ്സുകാരനായ വയോധികന്‍റെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണെന്ന് പോലീസ് വക്താവ് സാന്ദ്ര ഓട്ടെ അറിയിച്ചു.

സ്ഫോടനത്തിന്‍റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ കെട്ടിടം ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിലവിൽ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്താൻ സാധിച്ചിട്ടില്ല.

ക്രിമിനൽ പോലീസ് വിഭാഗം സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

International

യുക്രെയ്ൻ - യുഎസ് ചർച്ച ഇന്ന് നടക്കാനിരിക്കെ കീവിൽ റഷ്യൻ മിസൈൽ ആക്രമണം; ഒരാൾ മരിച്ചു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 47 വയസുള്ള ഒരു വനിത കൊല്ലപ്പെട്ടു. രണ്ട് കുട്ടികളടക്കം 22 പേർക്ക് പരുക്കേറ്റു.

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ - യുഎസ് ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് റഷ്യയുടെ ആക്രമണം. ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ കീവിൽ മണിക്കൂറുകളോളം സ്ഫോടനങ്ങൾ നടന്നു.

അഞ്ഞൂറിലേറെ ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. വൈദ്യുതി നിലയങ്ങൾ തകർത്തതിനാൽ പല ജില്ലകളും ഇരുട്ടിലായി.

NRI

കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്: ഒരു മരണം

ഫ്രാങ്ക്ഫോർട്ട്: കെന്‍റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാന്പസിലുണ്ടായ വെടിവയ്പിൽ ഒരു വിദ്യാർഥി മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിറ്റ്നി എം. യംഗ് ജൂനിയർ ഹാളിനടുത്ത് വച്ചാണ് സംഭവം.


വെടിയേറ്റ രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെടിവയ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

കാന്പസിൽ നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും, വ്യക്തിപരമായ തർക്കമാണ് വെടിവയ്പിന് കാരണമായതെന്നാണ് പ്രാഥമിക സൂചനയെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Latest News

Corehub Up