International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 47 വയസുള്ള ഒരു വനിത കൊല്ലപ്പെട്ടു. രണ്ട് കുട്ടികളടക്കം 22 പേർക്ക് പരുക്കേറ്റു.
യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ - യുഎസ് ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് റഷ്യയുടെ ആക്രമണം. ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ കീവിൽ മണിക്കൂറുകളോളം സ്ഫോടനങ്ങൾ നടന്നു.
അഞ്ഞൂറിലേറെ ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. വൈദ്യുതി നിലയങ്ങൾ തകർത്തതിനാൽ പല ജില്ലകളും ഇരുട്ടിലായി.
NRI
ഐഡഹോ: ഐഡഹോയിലെ പാർക്കിംഗ് ഏരിയയിൽ യു-ഹോൾ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ ലെവിസ്റ്റൺ നഗരത്തിലാണ് അപകടമുണ്ടായത്.
ട്രക്കിൽ സൂക്ഷിച്ചിരുന്ന ഗ്യാസോലിൻ, പ്രൊപ്പെയ്ൻ ടാങ്കുകൾ ഉൾപ്പെടെയുള്ള കത്തുന്ന വസ്തുക്കൾ കാരണമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
NRI
ഫ്രാങ്ക്ഫോർട്ട്: കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാന്പസിലുണ്ടായ വെടിവയ്പിൽ ഒരു വിദ്യാർഥി മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിറ്റ്നി എം. യംഗ് ജൂനിയർ ഹാളിനടുത്ത് വച്ചാണ് സംഭവം.
വെടിയേറ്റ രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെടിവയ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
കാന്പസിൽ നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും, വ്യക്തിപരമായ തർക്കമാണ് വെടിവയ്പിന് കാരണമായതെന്നാണ് പ്രാഥമിക സൂചനയെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.